ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യൂറോപ്യൻ അക്കാദമികളിൽ ഉദയം ചെയ്ത പുതിയ പഠനശാഖയാണ് സംസ്കാരപഠനം. സാഹിത്യം, കല, മാധ്യമം, കായികം, ശാസ്ത്രം എന്നിങ്ങനെയുള്ള വിഷയമേഖലകളെ അതിവർത്തിച്ചുകൊണ്ട് പിൽക്കാലത്ത് സംസ്കാരപഠനം വികസിച്ചു. 1990-കളോടെ മലയാള ആലോചനകളിലും സംസ്കരപഠനത്തിന്റെ സ്വാധീനമുണ്ടായി. സാഹിത്യവിമർശനം തന്നെ സംസ്കാരവിമർശമായി മാറുന്ന തരത്തിൽ സമീപനപരമായ വിഛേദം തന്നെ അത് സൃഷ്ടിക്കുകയുണ്ടായി. യൂറോപ്യൻ പദ്ധതികളുടെ കേവലാനുകരണം എന്നതിനെക്കാൾ സ്വകീയമായ ഒരു നിലനില്പ് തന്നെ മലയാള സംസ്കാരപഠനങ്ങൾക്കുണ്ട്. സംസ്കാരപഠനത്തിന്റെ സൈദ്ധാന്തികാടിത്തറകൾ തിരിച്ചറിയുകയും ആ വിഷയമേഖലയുടെ സാമാന്യചരിത്രം വിവരിക്കുകയും മലയാളത്തിൽ സംസകാരപഠനത്തിന്റെ ഇടപെടലുകളെക്കുറിച്ച് ധാരണ രുപീകരിക്കുകയുമാണ് ഈ കോഴ്സിന്റെ ലക്ഷ്യം.

19-ാംനൂറ്റാാണ്ടുവരെയുള്ള മലയാളസാഹിത്യയത്തിന്റെയുംംഭാഷയുടെയും വികാസപരിണാമങ്ങൾ അറിയുക എന്നതാണ് ഈ കോ ഴ്സിൻറെ ലക്ഷ്യം. പാട്ടും മണിപ്രവാളവും ചേർന്ന് പദ്യയഭാഷയിൽ മാറ്റങ്ങൾ വരുത്തി. അതിനു സമാന്തരമായിഒരു ഗദ്യയസാഹിത്യവും ഇവിടെ ഉടലെടുത്തിരുന്നു. ഈ സാഹിത്യരൂപങ്ങൾ കേരളത്തിന്റെ സാമൂഹികസാംസ്കാരികമണ്ഡലങ്ങളിൽ ഉണ്ടാക്കിയ ചലനങ്ങൾ മനസ്സിലാക്കാൻ ഈ കോഴ്സ്  സഹായിക്കും. കോഴ്സുമായി ബന്ധപ്പെട്ട പഠനഗ്രന്ഥങ്ങളും സഹായകഗ്രന്ഥങ്ങളും വായിച്ച്്ലൈൈബ്രറി റക്കോാർഡുകൾ തയ്യാാറാാക്കുകയും അവ ട്യൂട്ടറെ കാാണിിച്ച് വിലയിരുത്തിയശേഷംം ചർച്ചകളും സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കുന്നു.